പതിവ്
പോലെ ജോലി സ്ഥലത്തേക്ക്
പോവാൻ ബസ് സ്റ്റോപ്പിൽ
കാത്തിരിക്കുകയായിരുന്നു സേതുവേട്ടൻ.
ബസ് സ്റ്റോപ്പ് എന്ന്
പറയാൻ ഒന്നുമില്ല അടുത്ത് തന്നെ
മെട്രോ സ്റ്റേഷൻ ഉള്ളത് കൊണ്ടാവണം
അവിടെ ബസ് ഷെൽട്ടർ
ഒന്നും ഇല്ല
. ഇപ്പോൾ പുറത്തു നല്ല ചൂടായതു
കൊണ്ട് മെട്രോ സ്റ്റേഷനുള്ളിൽ നിൽക്കും
ബസ് ദൂരെ നിന്ന്
വരുന്നത് മെട്രോ സ്റ്റേഷന് ഉള്ളിൽ
നിന്നാൽ കാണാം . അങ്ങനെ ബസ്സ് വരുന്നത് കണ്ടാൽ മെല്ലെ മെട്രോ
സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങും
. സേതുവേട്ടൻ ബസ്
നിർത്തുന്ന സ്ഥലത്തു എത്തുന്നത് മുമ്പേ
ബസ്സ് സ്റ്റോപ്പിൽ നിർത്താതെ മുന്നോട്ടു പോയി.
സേതുവേട്ടനെ ഡ്രൈവർ കണ്ടു കാണില്ല
അത് മാത്രം അല്ല
ആ സ്റ്റോപ്പിൽ ആരും
ഇറങ്ങാനും ഉണ്ടായിരുന്നില്ല . ഇനി
അടുത്ത ബസ് കിട്ടണമെങ്കിൽ
വീണും ഇരുപതു മിനിട്ടു കഴിയണം
. വീണ്ടും മെട്രോ സ്റേഷനുള്ളിലേക്കു
പോകണ്ട എന്ന് കരുതി സേതുവേട്ടൻ
അതിനടുത്തുള്ള മരത്തിന്റെ
തണലിൽ നിന്നു .
പല
വേഷക്കാരും ഭാഷക്കാരും മെട്രോ സ്റേഷനിലേക്കും
സ്റ്റേഷനിൽ നിന്ന് പുറത്തേക്കും നടന്നു
വരുന്നത് അവിടെ നിന്നാൽ കാണാം
. രണ്ടു സ്ത്രീകളും ഒരു പുരുഷനും
സേതുവേട്ടന്റെ മുന്നിലൂടെ
നടന്നു
വരുന്നുണ്ട്. ഉക്കത്ത് ആൺ കുട്ടിയുമായി നടന്നു വന്നിരുന്ന
സ്ത്രീ സേതുവേട്ടന്റെ മുന്നിലൂടെ
കടന്നു പോയപ്പോൾ ആ സ്ത്രീയുടെ കണ്ണിൽ നിന്ന്
കണ്ണുനീർ തുള്ളി അടർന്നു കവിളിലൂടെ
ഒഴുകി ഉടനെ ആ സ്ത്രീ തൂവാല
എടുത്തു കണ്ണ് തുടച്ചു
. ആ കാഴ്‍ച സേതുവേട്ടനെ
വിഷമിപ്പിച്ചു . തനിക്കറിയാത്ത
സ്ത്രീ ആണെങ്കിലും അവർ എന്തിനായിരിക്കും
കരഞ്ഞത് ആ കണ്ണുനീർ
തുള്ളി സേതുവേട്ടനെ വല്ലാതെ വേദനിപ്പിച്ചു . അയാൾക്ക്
പരിചയം ഇല്ലാത്ത ആ സ്ത്രീയോട്
അവർ കരഞ്ഞതിന്റെ കാരണം
അയാൾക്ക് ചോദിയ്ക്കാൻ കഴിയില്ലലോ . എന്നാലും സേതുവേട്ടന്റെ മനസ്സ് ആ
സ്ത്രീ കരഞ്ഞതിന്റെ കാരണം
അന്യോഷിച്ചു നടന്നു . അയാളുടെ മനസ്സ് പല
കാരണങ്ങൾ കണ്ടെത്തി . മനസ്സ് നിറയെ സങ്കടവും
പേറി നടന്ന്
സങ്കടം സഹിക്കാൻ വയ്യാതെ പരിസരം
പോലും മറന്നു വിതുമ്പി പോകുന്നവർ
അങ്ങനെ ഒരുപാടു പേരുണ്ടീ ഭൂമിയിൽ
എന്ന് സേതുവേട്ടൻ മനസ്സിൽ പറഞ്ഞു.
സേതുവേട്ടന്
പോവാനുള്ള ബസ്സ് വന്നു . സേതുവേട്ടൻ
ബസ്സിൽ കയറി . സേതുവേട്ടനൊപ്പം രണ്ടു
മൂന്നു പേരും ആ സ്റ്റോപ്പിൽ
നിന്ന് ബസ്സിൽ കയറിയിരുന്നു . സേതുവേട്ടൻ
ബസ്സ് കാർഡ് പഞ്ചു ചെയ്തു
കിട്ടിയ സീറ്റിലിരുന്നു . മൂപ്പർക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുന്നത്
വരെ തന്റെ മൊബൈലിൽ ഫേസ്ബുക്കും വാട്സ് ആപ്പും നോക്കിയിരിക്കും. സേതുവേട്ടൻ
മൊബൈലിൽ നോക്കിയിരിയ്ക്കുമ്പോഴാണ് സേതുവേട്ടന്റെ കൂടെ ബസ്സിൽ കയറിയ
ഒരാൾ കാർഡ് പഞ്ചു
ചെയ്യാൻ ശ്രമിക്കുന്നത് സേതുവേട്ടന്റെ
ശ്രദ്ധയിൽ പെട്ടത്. പക്ഷെ അതിൽ ബാലൻസ് ഉണ്ടായിരുന്നില്ല
. ഇനിയിപ്പോൾ ചെക്കിങ്ങിനു ആരെങ്കിലും വന്നാൽ
ഫൈൻ ചാർജ് ചെയ്യും
. ഇനിയിപ്പോൾ അടുത്ത മെട്രോ സ്റ്റേഷനടുത്തു
ഇറങ്ങി കാർഡ് റീചാർജ് ചെയ്തോ
എന്ന് സേതുവേട്ടൻ പറഞ്ഞു . ഞാൻ
ഒരു ഇന്റവ്യൂവിന് പോകുകയാ
ഇനിയിപ്പോൾ അടുത്ത മെട്രോ സ്റ്റേഷനിൽ
എത്തി കാർഡ് റീ ചാർജ്
ചെയ്തു പോകാം എന്ന് വച്ചാൽ
അറ്റൻഡ് ചെയ്യേണ്ട ഇന്റവ്യൂവിന് ലേറ്റ്
ആയി മാത്രമേ എത്താൻ
പറ്റുകയുള്ളു . അയാളുടെ ദയനീയ അവസ്ഥ
കണ്ട സേതുവേട്ടനും വിഷമം തോന്നി
. അല്ലാന്നു ഇങ്ങളിതെന്തു മനിച്ചനാ കാർഡിലെ
ബാലൻസ് ഒന്നും നോക്കാതെ ആണോ
ബസ്സിൽ പാഞ്ഞു കേറുന്നത് സേതുവേട്ടൻ
അയാളൊടു
ചോദിച്ചു . ഇന്റർവ്യൂവിനു പോകുന്ന വെപ്രാളത്തിൽ അത്
മറന്നു ഇനിയിപ്പോ എന്താ ചെയ്യാ
അയാൾ സേതുവേട്ടനോട് ചോദിച്ചു
സേതുവേട്ടന്റെ
കയ്യിൽ ഒരു കാർഡ്
മാത്രമേ ഉള്ളു രണ്ടു
സ്റ്റോപ്പ് കഴിഞ്ഞാൽ സേതുവേട്ടന്
ഇറങ്ങാനുള്ള സ്ഥലം എത്തും . ഇച്ചിരി
ദൂരം നടന്നാൽ കുഴപ്പം
ഇല്ല . സേതുവേട്ടൻ തന്റെ കയ്യിലെ കാർഡ് ഔട്ട്
പഞ്ചു ചെയ്തു അയാൾക്ക് കൊടുത്തു
എന്നിട്ടു അയാളോട് ആ കാർഡ്
വീണ്ടും ഉപയോഗിച്ച് പഞ്ച് ചെയ്തു
യാത്ര തുടരാൻ പറഞ്ഞു . അയാൾ
സേതുവേട്ടന് പേഴ്സിൽ നിന്ന് പൈസ എടുത്തു
നീട്ടി . ആ കാർഡിൽ
ലോകം മുഴുവൻ ചുറ്റാനുള്ള
ബാലൻസ് ഒന്നും ഇല്ല . ഇങ്ങക്ക്
ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പോയി
വരാനുള്ള ബാലൻസേ അതിലുള്ളു അത്
കൊണ്ട് എനിക്ക്
പൈസയൊന്നും തരേണ്ട എന്ന് അയാളുടെ
തോളിൽ തട്ടി പറഞ്ഞു സേതുവേട്ടൻ
ബസ്സിൽ നിന്നിറങ്ങി നടന്നു രണ്ടു സ്റ്റോപ്പ്
ഇനിയും താണ്ടാനുണ്ട് . സേതുവേട്ടൻ വേഗം നടന്നു. നടക്കുമ്പോൾ
ആലോചിക്കാൻ മനസ്സിൽ ഒരു വിഷയം ഉണ്ടെങ്കിൽ നടത്തം ബോറാവില്ല എന്നാണ് സേതുവേട്ടൻ പറയാറ് . ഇപ്പോൾ
നടക്കുമ്പോൾ ചിന്തിക്കാൻ ഒരു കാര്യം
ഉണ്ട് മനസ്സിൽ നൊമ്പരം ഉണർത്തിയ ആ
സ്ത്രീയുടെ കണ്ണുനീരിന്റെ കാരണം . നടക്കുമ്പോൾ സേതുവേട്ടന്റെ മനസ്സ് പിന്നെയും ആ സ്ത്രീയുടെ കണ്ണുനീരിന്റെ കാരണം
അന്യോഷിച്ചു നടക്കുകയായിരുന്നു . ഒരിക്കലും സേതുവേട്ടൻ അറിയാൻ ഇടവരാത്ത
ആ കരച്ചിലിന്റെ യഥാർത്ഥ
കാരണവും തേടിയുള്ള സേതുവേട്ടന്റെ മനസ്സിന്റെ യാത്ര . ഓഫീസിൽ എത്തുന്നതുവരെ സേതുവേട്ടന്റെ
ചിന്ത അതു മാത്രം ആയിരുന്നു …… സഹജീവികളോട്
കരുണ തോന്നുകയും , തനിക്ക്
ആരുമല്ലാത്തവരുടെ സങ്കടങ്ങളുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
മനസ്സിൽ ഇട്ടു വേവലാതിയോടെ നടക്കുന്ന
സേതുവേട്ടനെ പോലുള്ളവരുടെ മനസ്സിന്റെ യാത്ര ........
No comments:
Post a Comment