Wednesday, August 2, 2017

സ്വപ്നങ്ങളുടെ സാക്ഷിയും അന്നദാനിയും

അമ്മയുടെ മുട്ട് വേദനയുടെ മരുന്ന് വാങ്ങാൻ പോയ
മകൻ ഇരുള് വീണിട്ടും തിരിച്ചെത്തിയില്ല
അച്ഛന്റെ കണ്ണട കാല് മാറ്റാൻ പോയ മകനും തിരിച്ചെത്തിയില്ല
വീട്ടുസാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞു പോയ
ഭർത്താവും വീടണഞ്ഞില്ല
മകൾക്കു കളിപ്പാട്ടം വാങ്ങി വരുമെന്ന് പറഞ്ഞ അച്ഛനും മടങ്ങി വന്നില്ല
ആധിപിടിച്ച മനുഷ്യക്കോലങ്ങളെ
വീട്ടിൽ തനിച്ചാക്കി
വരുമെന്ന് പറഞ്ഞു പോയ ഇവരെല്ലാം
എവിടെയാണ് പോയ് മറഞ്ഞത്
പോകുമ്പോൾ അവൻ
മകനായിരുന്നു, ഭർത്താവായിരുന്നു, അച്ഛനായിരുന്നു
പക്ഷെ ഒടുവിൽ ശ്വാസം നിലച്ചു
കോലായിൽ കൊടി പുതച്ചു കിടന്നപ്പോൾ
അവന്റെ പേര് രക്തസാക്ഷി എന്നായി ബലിദാനി എന്നായി
അച്ഛനും അമ്മയും ഭാര്യയും മകളും പറഞ്ഞു
അവൻ ഞങ്ങൾ കണ്ട സ്വപ്നങ്ങളുടെ
സാക്ഷിയായിരുന്നെന്ന്
അവൻ ഞങ്ങളുടെ അന്നദാനിയായിരുന്നെന്ന് .........

No comments:

Post a Comment