ഇപ്പോൾ നാട്ടിൽ തെങ്ങിൽ കയറാനും പറമ്പ് കിളക്കാനും ഒന്നും ആളെ കിട്ടാനില്ല പണ്ടാണെങ്കിൽ ഞങ്ങളുടെ ചുറ്റുവട്ടത്ത് തെങ്ങിന്മേൽ കയറാൻ ചാത്തു കുട്ടിയേട്ടനും കൃഷ്ണേട്ടനും, ഉണ്ണരയെട്ടനും തന്നെ വേണം , തെങ്ങിൽ കയറിയാൽ കൂലിക്ക് പുറമേ പറിച്ചിട്ട തേങ്ങകളിൽ ഏറ്റവും വലിയ രണ്ടോ മുന്നോ തേങ്ങയും അവർ എടുക്കും അത് അവരുടെ ഒരു അവകാശം ആയിരുന്നു ……. ചെറിയാക്കൻ ചേട്ടനും പാച്ചരെട്ടനും ഒക്കെ നമ്മുടെ നാട്ടുകാരുടെ മനസ്സില് നിന്ന് അത്ര പെട്ടെന്ന് മാഞ്ഞു പോകാത്തവർ ആണ് …..
ആലയും കോപ്പിര്യയും (വിറകു പുര ) കെട്ടാൻ ശിവ ദാസേട്ടനും ശ്രീധരെട്ടനും തന്നെ വേണം . വീട്ടിലെ കൊപ്പിര്യ കെട്ടി , കൊപ്പിര്യയും ശിവ ദാസേട്ടനും ശ്രീധരെട്ടനും ഒരുമിച്ചു താഴേക്ക് പതിച്ച രംഗം ഇപ്പോഴും മനസ്സിലുണ്ട് . ഇപ്പോഴും അനിയനും ഞാനും ഈ കഥ പറഞ്ഞു ചിരിക്കാറുണ്ട് ...... നല്ല ഓലയുടെ അടിയിൽ ഒരു കരി ഓല വച്ചാണ് ആലയും കൊപ്പിര്യയും മേയുക . ഓലകൾ അലകുമായി കൂട്ടികെട്ടാൻ തെങ്ങോല വാട്ടിയത് ആണ് ഉപയോഗിച്ചിരുന്നത് ആ ഓലയുടെ അറ്റം കൂർപ്പിക്കാൻ ശിവ ദാസേട്ടന്റെ അരയിൽ ഒരു പീച്ചാതിയും ഉണ്ടാകുമായിരുന്നു .......
ദാമോധരേട്ടനും ചന്ദ്രേട്ടനും ഒക്കെയായിരുന്നു പറമ്പും തിണ്ടും കിളക്കാൻ വരിക . അട്ടത്ത് ഇട്ട തേങ്ങ ഉരിക്കാൻ അത് മുക്കാട്ടെ കണ്ണേട്ടൻ തന്നെ വേണം . പച്ച തേങ്ങയും കോട്ട തേങ്ങയും ഒക്കെ മൊത്തമായി വാങ്ങിയിരുന്നത് കുഞ്ഞൂട്ടിക്ക ആയിരുന്നു പറമ്പ് കിളക്കാനും കൊള്ള് കിളക്കാനും ആല മേയാനും വരുന്നവർക്ക് കൂലിക്ക് പുറമേ ചായയും കൊടുക്കണം ചായക്ക് കൂട്ടൽ ആയി കിഴങ്ങ് പുഴുങ്ങിയതും കട്ടൻ ചായയും ആയിരിക്കും . ഇടയ്ക്കിടയ്ക്ക് അവർ ഗ്ലൂക്കോസ് വെള്ളത്തിന് ആവശ്യപ്പെടും . ഗ്ലൂക്കോസ് എന്ന് കേട്ട് ഞെട്ടണ്ട ..... ഉപ്പിട്ട കഞ്ഞി വെള്ളം അതാണീ ഗ്ലൂക്കോസ് ...... രാവിലെ എട്ടു മണിക്ക് വന്നു കൃഷി ഭവനിൽ പന്ദ്രണ്ടരക്ക് മണി അടിക്കുമ്പോൾ ഇവര് പണി നിര്ത്തും ....... സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ കൊള്ള് (തിണ്ട്) കിളക്കുന്നത് നോക്കി നിൽക്കലായിരുന്നു ഞങ്ങൾ കുട്ടികളുടെ വിനോദം . കൊള്ള് കിളച്ചു പ്രത്യകം ഉണ്ടാക്കിയ പിടിയുള്ള മരപ്പലക കൊണ്ട് തിണ്ട് അമർത്തും അങ്ങനെ ഭംഗിയാക്കി വച്ച തിണ്ടിൽ ഇട വഴിയിലൂടെ പോകുന്ന ഞങ്ങളെ പോലുള്ള കുസൃതി കുട്ടികൾ പേരും ചിത്രങ്ങളും വരച്ചു വയ്ക്കും
ഇന്ന് തെങ്ങിൽ കയറാനും പറമ്പ് കിളക്കാനും ഒക്കെ ആളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് ...... ...... ഇപ്പോൾ എല്ലാം ബംഗാളി മായം ആണ് ..... നെല്ല് കൊയ്യാൻ മുതൽ വാര്പ്പിന്റെ പണിക്കു വരെ ബംഗാളികൾ ആണ് ..... കാലം മാറുന്നു കോലവും ……..കൂടെ ചില കലാ രൂപങ്ങൾ പോലെ ചില കുല തൊഴിലുകളും യവനികയ്ക്കുള്ളിൽ മറയുന്നു
വീട്ടിലെ രേഷന്റെ അരി വാങ്ങി കൊണ്ട തരുന്നത് കല്യാണി ഏടത്തി ആയിരുന്നു . ചെവിട് നല്ലവണ്ണം കേള്ക്കാത്ത കല്യാണി ഏടത്തിക്ക് ഞാനാണ് കൂട്ട് പോയിരുന്നത് . ഇച്ചിരി പുഴു പല്ല് ഉള്ള കുഞ്ഞി കണ്ണേട്ടൻ ആയിരുന്നു റേഷൻ പീടികയിൽ സാധനങ്ങൾ തൂക്കി തന്നത്. വല്ലപ്പോഴും മാത്രമേ അദ്ദേഹം ചിരിക്കാരുള്ളൂ അങ്ങനെ വല്ലപ്പോഴും ചിരിക്കുമ്പോൾ പുഴുപ്പല്ലു കണ്ടാൽ ആയി ….. സിനിമ നടൻ ശ്രീനിവാസന്റെ മുഖ ഛായ ആയിരുന്നു കുഞ്ഞി കണ്ണേട്ടന് …. റേഷൻ പീടികയിലെ കണക്ക് എഴുതിയിരുന്നത് അദ്ധേഹത്തിന്റെ ഏട്ടനും ആയിരുന്നു ...... ഇവര് തമ്മിൽ ഇടയ്ക്ക് കശപിശ ഉണ്ടാകാറുണ്ട് . റേഷൻ പീടികയിൽ നിന്നാൽ മരപ്പീടികയിൽ നിന്ന് ഈർച്ച പൊടി വാരി കൊണ്ട് പോകുന്നവരെ കാണണം . വിറകിനു പകരം അവർ ഇത് ഉപയോഗിക്കാറുണ്ട്
റേഷൻ പീടികയുടെ അടുത്ത് തന്നെയാണ് ഹസ്സാൻ ഇക്കയുടെ ചായക്കട ഹസ്സനിക്കയെ അതെ പോലെ വരച്ചു വച്ച രണ്ടു ആണ് മക്കൾ ആയിരുന്നു അവിടുത്തെ സപ്ലയർമാർ ...... അതിനു തൊട്ടടുത്ത് മമദ് ഇക്കയുടെയും പിശാണ്ടിയുടെയും പല ചരക്കു കടകൾ. റേഷൻ പീടികയിൽ നിന്ന് സാധനം വാങ്ങി കഴിഞ്ഞാല ഈ പല ചരക്കു കടയില നിന്ന് സാധനങ്ങൾ വാങ്ങി വീടിലേക്ക് തിരിക്കുകയായി അരി സഞ്ചി തലയിലും മറ്റു കയ്യിൽ പല ചരക്കു സാധനങ്ങളും പിടിച്ചു ബാലന്സ് തെറ്റാതെ സൂക്ഷിച്ചു നടക്കുന്ന കല്യാണി ഏടത്തി ....... കൂടെ ഒരു കയ്യിൽ ചിമ്മിണി (മണ്ണെണ്ണ) കുപ്പിയും മറു കൈ കൊണ്ട് കൊടുക്കില്ലാത്ത ഊർന്നു പോകുന്ന ട്രൌസർ വലിച്ചു കയറ്റി ഞാനും ………..
ആലയും കോപ്പിര്യയും (വിറകു പുര ) കെട്ടാൻ ശിവ ദാസേട്ടനും ശ്രീധരെട്ടനും തന്നെ വേണം . വീട്ടിലെ കൊപ്പിര്യ കെട്ടി , കൊപ്പിര്യയും ശിവ ദാസേട്ടനും ശ്രീധരെട്ടനും ഒരുമിച്ചു താഴേക്ക് പതിച്ച രംഗം ഇപ്പോഴും മനസ്സിലുണ്ട് . ഇപ്പോഴും അനിയനും ഞാനും ഈ കഥ പറഞ്ഞു ചിരിക്കാറുണ്ട് ...... നല്ല ഓലയുടെ അടിയിൽ ഒരു കരി ഓല വച്ചാണ് ആലയും കൊപ്പിര്യയും മേയുക . ഓലകൾ അലകുമായി കൂട്ടികെട്ടാൻ തെങ്ങോല വാട്ടിയത് ആണ് ഉപയോഗിച്ചിരുന്നത് ആ ഓലയുടെ അറ്റം കൂർപ്പിക്കാൻ ശിവ ദാസേട്ടന്റെ അരയിൽ ഒരു പീച്ചാതിയും ഉണ്ടാകുമായിരുന്നു .......
ദാമോധരേട്ടനും ചന്ദ്രേട്ടനും ഒക്കെയായിരുന്നു പറമ്പും തിണ്ടും കിളക്കാൻ വരിക . അട്ടത്ത് ഇട്ട തേങ്ങ ഉരിക്കാൻ അത് മുക്കാട്ടെ കണ്ണേട്ടൻ തന്നെ വേണം . പച്ച തേങ്ങയും കോട്ട തേങ്ങയും ഒക്കെ മൊത്തമായി വാങ്ങിയിരുന്നത് കുഞ്ഞൂട്ടിക്ക ആയിരുന്നു പറമ്പ് കിളക്കാനും കൊള്ള് കിളക്കാനും ആല മേയാനും വരുന്നവർക്ക് കൂലിക്ക് പുറമേ ചായയും കൊടുക്കണം ചായക്ക് കൂട്ടൽ ആയി കിഴങ്ങ് പുഴുങ്ങിയതും കട്ടൻ ചായയും ആയിരിക്കും . ഇടയ്ക്കിടയ്ക്ക് അവർ ഗ്ലൂക്കോസ് വെള്ളത്തിന് ആവശ്യപ്പെടും . ഗ്ലൂക്കോസ് എന്ന് കേട്ട് ഞെട്ടണ്ട ..... ഉപ്പിട്ട കഞ്ഞി വെള്ളം അതാണീ ഗ്ലൂക്കോസ് ...... രാവിലെ എട്ടു മണിക്ക് വന്നു കൃഷി ഭവനിൽ പന്ദ്രണ്ടരക്ക് മണി അടിക്കുമ്പോൾ ഇവര് പണി നിര്ത്തും ....... സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ കൊള്ള് (തിണ്ട്) കിളക്കുന്നത് നോക്കി നിൽക്കലായിരുന്നു ഞങ്ങൾ കുട്ടികളുടെ വിനോദം . കൊള്ള് കിളച്ചു പ്രത്യകം ഉണ്ടാക്കിയ പിടിയുള്ള മരപ്പലക കൊണ്ട് തിണ്ട് അമർത്തും അങ്ങനെ ഭംഗിയാക്കി വച്ച തിണ്ടിൽ ഇട വഴിയിലൂടെ പോകുന്ന ഞങ്ങളെ പോലുള്ള കുസൃതി കുട്ടികൾ പേരും ചിത്രങ്ങളും വരച്ചു വയ്ക്കും
ഇന്ന് തെങ്ങിൽ കയറാനും പറമ്പ് കിളക്കാനും ഒക്കെ ആളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് ...... ...... ഇപ്പോൾ എല്ലാം ബംഗാളി മായം ആണ് ..... നെല്ല് കൊയ്യാൻ മുതൽ വാര്പ്പിന്റെ പണിക്കു വരെ ബംഗാളികൾ ആണ് ..... കാലം മാറുന്നു കോലവും ……..കൂടെ ചില കലാ രൂപങ്ങൾ പോലെ ചില കുല തൊഴിലുകളും യവനികയ്ക്കുള്ളിൽ മറയുന്നു
വീട്ടിലെ രേഷന്റെ അരി വാങ്ങി കൊണ്ട തരുന്നത് കല്യാണി ഏടത്തി ആയിരുന്നു . ചെവിട് നല്ലവണ്ണം കേള്ക്കാത്ത കല്യാണി ഏടത്തിക്ക് ഞാനാണ് കൂട്ട് പോയിരുന്നത് . ഇച്ചിരി പുഴു പല്ല് ഉള്ള കുഞ്ഞി കണ്ണേട്ടൻ ആയിരുന്നു റേഷൻ പീടികയിൽ സാധനങ്ങൾ തൂക്കി തന്നത്. വല്ലപ്പോഴും മാത്രമേ അദ്ദേഹം ചിരിക്കാരുള്ളൂ അങ്ങനെ വല്ലപ്പോഴും ചിരിക്കുമ്പോൾ പുഴുപ്പല്ലു കണ്ടാൽ ആയി ….. സിനിമ നടൻ ശ്രീനിവാസന്റെ മുഖ ഛായ ആയിരുന്നു കുഞ്ഞി കണ്ണേട്ടന് …. റേഷൻ പീടികയിലെ കണക്ക് എഴുതിയിരുന്നത് അദ്ധേഹത്തിന്റെ ഏട്ടനും ആയിരുന്നു ...... ഇവര് തമ്മിൽ ഇടയ്ക്ക് കശപിശ ഉണ്ടാകാറുണ്ട് . റേഷൻ പീടികയിൽ നിന്നാൽ മരപ്പീടികയിൽ നിന്ന് ഈർച്ച പൊടി വാരി കൊണ്ട് പോകുന്നവരെ കാണണം . വിറകിനു പകരം അവർ ഇത് ഉപയോഗിക്കാറുണ്ട്
റേഷൻ പീടികയുടെ അടുത്ത് തന്നെയാണ് ഹസ്സാൻ ഇക്കയുടെ ചായക്കട ഹസ്സനിക്കയെ അതെ പോലെ വരച്ചു വച്ച രണ്ടു ആണ് മക്കൾ ആയിരുന്നു അവിടുത്തെ സപ്ലയർമാർ ...... അതിനു തൊട്ടടുത്ത് മമദ് ഇക്കയുടെയും പിശാണ്ടിയുടെയും പല ചരക്കു കടകൾ. റേഷൻ പീടികയിൽ നിന്ന് സാധനം വാങ്ങി കഴിഞ്ഞാല ഈ പല ചരക്കു കടയില നിന്ന് സാധനങ്ങൾ വാങ്ങി വീടിലേക്ക് തിരിക്കുകയായി അരി സഞ്ചി തലയിലും മറ്റു കയ്യിൽ പല ചരക്കു സാധനങ്ങളും പിടിച്ചു ബാലന്സ് തെറ്റാതെ സൂക്ഷിച്ചു നടക്കുന്ന കല്യാണി ഏടത്തി ....... കൂടെ ഒരു കയ്യിൽ ചിമ്മിണി (മണ്ണെണ്ണ) കുപ്പിയും മറു കൈ കൊണ്ട് കൊടുക്കില്ലാത്ത ഊർന്നു പോകുന്ന ട്രൌസർ വലിച്ചു കയറ്റി ഞാനും ………..
പേരുകള്ക്ക് മാത്രമേ മാറ്റം ഉണ്ടാവൂ നിങ്ങളുടെ വീട്ടിനടുത്തും ഉണ്ടായിരുന്നു അല്ലെങ്കിൽ ഇപ്പോഴും നിങ്ങളോടൊപ്പം ഉണ്ട് ഇവരിൽ ഓരോരുത്തരും അവരുടെ ഓർമ്മകളും…
No comments:
Post a Comment