Thursday, April 20, 2017

പ്രവാസം

വർഷങ്ങൾക്ക് മുമ്പ് വായിച്ച മനസ്സിനെ വേദനിപ്പിച്ച ഒരു പ്രവാസ ലോകത്തെ മരണവാർത്തയാണ് ഈ കഥയ്ക്ക് ആധാരം .

നാരായണേട്ടാ ഒരു നല്ലൊരു സ്റ്റുഡിയോ ഫ്ലാറ്റ് ഉണ്ട് മാസ വാടകയ്ക്ക്നിങ്ങൾ കുറെ കാലം ആയില്ലേ ഭാര്യയെയും മോളെയും ഇങ്ങോട്ടു കൊണ്ടുവരണം എന്ന് പറയുന്നു . ഇതിപ്പോൾ കറന്റും വെളളവും അടക്കം ചെറിയ ഒരു വാടകയേ വരൂ ചെക്ക് ഒന്നും കൊടുക്കണ്ട . വാടക മാസാ മാസം കാശ് ആയിട്ട് കൊടുത്താൽ മതി . വേണമെങ്കിൽ ഇന്ന് തന്നെ പറയണേ നാരാണേട്ടാ അല്ലെങ്കിൽ എനിക്ക് വേറെ ആളെ നോക്കണം എന്ന് അടുത്ത ബിൽഡിങ്ങിൽ സെക്യൂരിറ്റി ആയി ജോലി നോക്കുന്ന നൗഫൽ പറഞ്ഞു. പതിനഞ്ചു വർഷം ആയി പ്രവാസ ജീവിതം നയിക്കുന്നു നാരായണേട്ടൻ ഇപ്പോൾ  ഒരു ഹോട്ടലിലെ ലോൺട്രി മെഷീൻ ഓപ്പറേറ്റർ ആയി ജോലി നോക്കുക ആണ്. നാട്ടിൽ അമ്മയും അച്ഛനും ഭാര്യയും മോളും അടങ്ങിയ ഒരു ചെറിയ കുടുംബം . പഴയ തറവാട്ടിൽ എല്ലാവരും കൂടി താമസിക്കുകയാണ്  . ശമ്പളം കിട്ടിയാൽ നാട്ടിലെ ചെലവിന് കുറച്ചു പൈസ അയക്കും ബാക്കി സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിനായി നീക്കി വയ്ക്കും . കുറേകാലം ആയി ഭാര്യയെയും മകളെയും പ്രവാസ ലോകത്തേക്ക് ഒന്ന് കൊണ്ട് വരിക എന്ന സ്വപ്നവുമായി നടക്കുന്നു .


നന്നായി അധ്വാനിക്കുന്ന നാരായണേട്ടന് വർഷം ശമ്പളം കൂട്ടിക്കിട്ടിയിരുന്നു . ഇപ്പോൾ ചെറിയ വാടകയ്ക്ക് ഒരു റൂമും കിട്ടാനുണ്ട്  അത് കൊണ്ട് തന്നെ നാരായണേട്ടൻ രണ്ടും കൽപ്പിച്ചു ഭാര്യയെയും മോളെയും ഒരു മാസത്തെ വിസയ്ക്ക് ഇങ്ങോട്ടു കൊണ്ടുവരാനുള്ള ഒരു തീരുമാനം അങ്ങെടുത്തു . അന്നത്തെ ഡ്യുട്ടി കഴിഞ്ഞു വന്ന ശേഷം  താമസിക്കുന്ന ബിൽഡിങ്ങിൽ ഉള്ള ട്രാവൽ ഏജൻസിയിൽ പോയി വിസയുടെയും ടിക്കറ്റിന്റെയും ചെലവ് അന്യോഷിച്ചു വന്നു .

അതിനു ശേഷം റൂമിൽ വന്നു . മെസ്സിൽ ഇന്നത്തെ ഭക്ഷണം ഉണ്ടാക്കേണ്ടത് നാരായണേട്ടൻ ആണ് . അത് കൊണ്ട് റൂമിൽ എത്തിയ ശേഷം കുളിച്ചു ഭക്ഷണം ഉണ്ടാക്കി . ജോലി കഴിഞ്ഞു വന്ന റൂം മേറ്റായ പ്രദോഷിനോട് നാരാണേട്ടൻ ഭാര്യയെയും മോളെയും കൊണ്ട് വരുന്ന കാര്യം പറഞ്ഞു . അതേതായാലും നന്നായി എന്തെങ്കിലും സഹായം വേണം എങ്കിൽ എന്നോട് പറയണേ നാരായണേട്ടാ എന്ന് പ്രദോഷ് പറഞ്ഞു . അന്ന് രാത്രി തന്നെ നാരായണേട്ടൻ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു . അടുത്ത ആഴച തന്നെ ഇങ്ങോട്ടു വരേണ്ടി വരും എന്നറിഞ്ഞപ്പോൾ ഭാര്യയ്ക്കും മകൾക്കും ഒരു പാട് സന്തോഷം ആയി മോള് ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതിയതേ ഉള്ളൂ ഇപ്പോൾ അവധിക്കാലം ആണ് അത് കൊണ്ടാണ് കുടുംബത്തെ ഇപ്പോൾ തന്നെ കൊണ്ടുവരാൻ നാരാണേട്ടൻ തീരുമാനിച്ചത് .

ഒരാഴ്ചയേ ഉള്ളു അതിനുള്ളിൽ ബാക്കി കാര്യങ്ങൾ ഒക്കെ ശരിയാക്കണം . റൂമിലേക്ക് എസി, കട്ടിൽ, കിടക്ക, അടുക്കള സാധങ്ങൾ , ഫ്രിഡ്ജ്, ഏസി  എന്നീ അത്യാവശ്യ സാധങ്ങൾ വാങ്ങണം . ഏസിയും, ഫ്രിഡ്ജും ഒക്കെ സെക്കന്റ് ഹാൻഡ് വാങ്ങണം . പുതിയതിനൊക്കെ ഒരുപാട് കാശാവും . പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കെറ്റിൽ പോയാൽ ഒരു സെക്കന്റ് ഹാൻഡ് ഫ്രിഡ്ജും ഏസിയും വാങ്ങാം . വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷം പ്രദോഷിനെയും കൂട്ടി മാർക്കെറ്റിൽ പോയി സെക്കന്റ് ഹാൻഡ് ഫ്രിഡ്ജും ഏസിയും വാങ്ങി വന്നു., ബാക്കിയുള്ള കാര്യങ്ങൾ ശരിയാക്കാൻ നാരായണേട്ടൻ ഓടി നടന്നു

അങ്ങനെ ദിവസം വന്നെത്തി . ഒരു വെള്ളിയാഴ്ച രാവിലെ ആണ് നാരായണേട്ടന്റെ  കുടുംബം എത്തിയത് കൂട്ടുകാരനായ അലിയുടെ കാറിലാണ് നാരായണേട്ടൻ കുടുംബത്തെ സ്വീകരിക്കാൻ എയർപോർട്ടിൽ പോയത് . എയർപോർട്ടിൽ നിന്ന് നേരെ റൂമിലേക്ക് . അന്നത്തെ ഉച്ച ഭക്ഷണത്തിനു അലിയും പ്രദോഷും നാരായണേട്ടന്റെ വീട്ടിൽ ഉണ്ടായിരുന്നു . ഉച്ചക്ക് ശേഷം അലിയുടെ കാറിൽ തന്നെ അവർ അവിടത്തെ ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചു . യാത്രക്കിടയിൽ താൻ ജോലി ചെയ്യുന്ന കമ്പനി നാരാണേട്ടൻ ഭാര്യയ്ക്കും മകൾക്കും ചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു.

രാത്രിലെ ഭക്ഷണം അവർ ഒരുമിച്ചു പുറത്തു നിന്ന് കഴിച്ചു . നാരാണേട്ടനും കുടുംബവും  ഒരുമിച്ചുള്ള ഫോട്ടോകൾ അലി തന്റെ മൊബൈലിൽ എടുക്കുന്നുണ്ടായിരുന്നു . അലി ഫോട്ടോയൊക്കെ എന്റെ വാട്സ് ആപ്പിലേക്ക് ഒന്ന് അയക്കണേ നാരാണേട്ടൻ അലിയോട് പറയുന്നുണ്ടായിരുന്നു . എന്റെ മൊബൈലിൽ ഡാറ്റ ഇല്ല ഞാൻ റൂമിൽ എത്തിയിട്ട് അയച്ചു തരാം എന്ന് അലി ഏറ്റു . കറക്കം ഒക്കെ കഴിഞ്ഞ ശേഷം അലി നാരായണേട്ടനെയും കുടുംബത്തെയും റൂമിന് അടുത്ത് ഡ്രോപ്പ് ചെയ്തു. . നാരായണേട്ടൻ കാറിൽ നിന്നിറങ്ങി നടക്കവേ അലി വിളിച്ചു അല്ല നാരായണേട്ടാ നമ്മുടെ ചിട്ടിയുടെ പൈസ കിട്ടിയിട്ടില്ല . ഇന്നാണ്  അവസാന ദിവസം . ഞാൻ അത് മറന്നു എന്ന് പറഞ്ഞു തിരിച്ചു വന്ന നാരാണേട്ടൻ ചിട്ടിയുടെ പൈസ അലിയെ ഏൽപ്പിച്ചു . അടുത്ത കുറി ഞാൻ വിളിക്കും അലി എന്റെ വീടിന്റെ തറ കെട്ടണം . അത് നമ്മൾ ഉറപ്പിച്ചു വച്ചതല്ലേ നാരായണേട്ടാ അതിൽ ഒരു മാറ്റവും വേണ്ട . നാരായണേട്ടൻ തന്നെ വിളിച്ചോളൂ . നാളെ രാവിലെ കാണാം എന്ന് പറഞ്ഞു അവർ പിരിഞ്ഞു


യാത്ര പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ട് വന്ന മുളക് പൊടിയും മഞ്ഞൾ പൊടിയും ഒക്കെ ഭാര്യയും മകളും ചേർന്ന് ചെറിയ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചു . നാട്ടിൽ നിന്ന് കൊണ്ടുവന്ന ഉണ്ണിയപ്പം പ്രത്യേകം പൊതിഞ്ഞു വച്ചു. അത് നാളെ നാരായണേട്ടന് കമ്പനിയിലേക്ക് കൊണ്ട് പോയി  കൂടെ ജോലി ചെയ്യുന്നവർ ക്കു കൊടുക്കണംഉറങ്ങാൻ കിടക്കുന്നതിനു മുമ്പേ  പ്രവാസ ലോകത്തിൽ തനിക്കുണ്ടായ ചില രസകരമായ സംഭവങ്ങൾ നാരായണേട്ടൻ ഭാര്യക്കും മകൾക്കും മുന്നിൽ അവതരിപ്പിച്ചു . മകൾ വരാന്തയിലേക്ക് പോകാനുള്ള ഗ്ലാസ് ഡോർ നീക്കി വരാന്തയിൽ പോയി നിന്നു കണ്ണെത്താത്തിടത്തോളം മിന്നി കൊണ്ടിരിക്കുന്ന ലൈറ്റുകളും അംബര ചുംബികളായ കെട്ടിടങ്ങളും നോക്കി അവളെങ്ങനെ കുറച്ചു നേരം നിന്നു . മോളെ വാ ഉറങ്ങണ്ടേ . അച്ഛന് നാളെ ജോലിക്കു പോകാൻ ഉള്ളതാ നാരായണേട്ടൻ മോളെ വിളിച്ചു പറഞ്ഞു . മോളെ ടി വി ഓഫാക്കി വരുന്ന വഴിക്കു എസിയുടെ സ്വിച്ച് കൂടി ഒന്നിട്ടോളു അതും പറഞ്ഞു നാരായണേട്ടൻ കട്ടിലിലേക്ക് ഇരുന്നു . ലൈറ്റൊക്കെ ഓഫാക്കി അവർ ഉറങ്ങാൻ കിടന്നു .



എന്നും രാവിലെ അലിയുടെ കാറിൽ ആണ് നാരായണേട്ടൻ ജോലി സ്ഥലത്തേക്ക് പോകുക. പതിവ് പോലെ അലി എത്തി നാരയണേട്ടന്റെ മൊബൈലിൽ ഒരു മിസ് കാൾ കൊടുത്തു നാരായണേട്ടനെയും കാത്തിരുന്നു. പക്ഷെ നാരായണേട്ടൻ എത്തിയില്ല . അലി നാരായണേട്ടൻ ഫോണിൽ വിളിച്ചു ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല . അത് കൊണ്ട് തന്നെ അലി നാരായണേട്ടന്റെ റൂമിനടുത്തേക്കു ചെന്ന്  വാതിലിൽ മുട്ടി . ഒരനക്കവും ഇല്ല . അലി നാരാണേട്ടാ എന്ന് വിളിച്ചു ഡോറിൽ വീണ്ടും മുട്ടി പക്ഷെ അകത്തു നിന്നു ആളനക്കം ഒന്നും കേട്ടില്ല . അലി ആകെ പരിഭ്രാന്തനായി . താഴെ ചെന്ന് അടുത്ത ബിൽഡിങ്ങിൽ സെക്യൂരിറ്റി യെ വിളിച്ചു . ഇത്ര നേരമായും റൂമിനകത്തു നിന്നു ആളനക്കം ഒന്നും കേൾക്കാത്തതിനാൽ നമുക്ക് പോലീസിനെ വിളിക്കാം എന്ന് സെക്യൂരിറ്റി പറഞ്ഞു ഒടുവിൽ പോലീസ് എത്തി റൂം തുറന്നു . റൂമിനകത്തു അലിക്ക് കാണാൻ കഴിഞ്ഞത് അനക്കമില്ലാതെ കിടക്കുന്ന നാരായണേട്ടന്റെയും കുടുംബത്തിന്റെയും മൃതശരീരങ്ങൾ ആയിരുന്നു.  മൃതദേഹങ്ങൾ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഏസിയിൽ നിന്നു വന്ന വിഷ വാതകം ശ്വസിച്ചാണ്‌ മരണം സംഭവിച്ചത് എന്നാണ് പോലീസ് പറഞ്ഞത് അടുത്ത മാസം കുറി വിളിച്ചെടുത്തു വീട് പണി തുടങ്ങാൻ സ്വപ്നം കണ്ട പ്രിയ കൂട്ടുകാരനും കുടുംബവും ഈ ലോകം വിട്ടുപോയിരിക്കുന്നു. ഇന്നലെ രാത്രി വരെ തന്നോടൊപ്പം ഉണ്ടായിരുന്ന  നാരാണേട്ടനും കുടുംബവും ഇന്നീ ഭൂമിയിൽ ജീവനോടെയില്ല എന്നതു പരമാർത്ഥത്തോട് പൊരുത്തപ്പെടാൻ അലിക്ക് പെട്ടെന്ന് കഴിഞ്ഞില്ല . മരണവാർത്ത നാട്ടിലുള്ള നാരാണേട്ടന്റെ കുടുംബത്തെ അലി വിളിച്ചു പറഞ്ഞു . അലി തന്റെ മൊബൈൽ എടുത്തു ഇന്നലെ റൂമിൽ എത്തിയ ശേഷം നാരാണേട്ടന്റെയും അയച്ചു കൊടുക്കാൻ മറന്നു പോയ തന്റെ മൊബൈലിൽ ഉള്ള നരേണേട്ടന്റെയും കുടുംബത്തിന്റെയും  ഫോട്ടോകളിലൂടെ  കണ്ണോടിച്ചു ആഗ്രഹങ്ങൾ മുഴുമിപ്പിക്കാനാവാതെ ഈ ഭൂമിയിൽ നിന്ന് നടന്നകന്നു പോയ നാരാണേട്ടന്റെയും കുടുംബത്തിന്റെയും മരണ വാർത്ത താങ്ങാൻ അദ്ദേഹത്തിന്റെ നാട്ടിലുള്ള അച്ഛനമ്മമാർക്ക് താങ്ങാൻ കഴിയട്ടെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് നിറകണ്ണുകളോടെ  അലി കോറിഡോറിലൂടെ നടന്നകന്നു ..............
 

No comments:

Post a Comment